അമൃത്സർ: പഞ്ചാബിലെ ട്രെയിൻ അപകടം നടക്കുേമ്പാൾ താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് നവ്േജ്യാത് സിങ് സദ്ദുവിെൻറ ഭാര്യ നവ്ജ്യോത് കൗർ സിദ്ദു. അപകടം നടക്കുേമ്പാൾ കൗർ സ്ഥലത്തുണ്ടായിരുന്നുവെന്നും അതിന് ശേഷം അവർ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയിരിക്കുന്നത്.
ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല. വീട്ടിലെത്തിയതിന് ശേഷമാണ് അപകടവിവരം അറിഞ്ഞത്. ഉടൻ തന്നെ പൊലീസ് കമീഷണറുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചുവെന്നും അവർ പറഞ്ഞു. പിന്നീട് ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്നും സിദ്ദുവിെൻറ ഭാര്യ വ്യക്തമാക്കി.
അമൃത്സർ ജോധ പതക്കിൽ ദസറ ഉത്സവത്തിൽ നവ്ജ്യോത് കൗർ മുഖ്യാതിഥിയായിരുന്നു. ഉൽസവത്തിൽ രാവണരൂപം കത്തിക്കുന്നതിനിടെ ട്രാക്കിൽ നിന്ന ആളുകൾക്കിടയിലേക്ക് ട്രെയിൻ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.