ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച 24 മണിക ്കൂർ പണിമുടക്കിൽ രാജ്യത്തെ ബാങ്കിങ്, വ്യവസായ മേഖലകൾ സ്തംഭിച്ചു. ബാങ്കുകളുടെ മുഖ്യ ഓഫിസു കളിലും ശാഖകളിലും പണം നിക്ഷേപിക്കൽ, പിൻവലിക്കൽ ഉൾപ്പെടെ പ്രവർത്തനം നടന്നില്ല. ഒാ ൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ബെഫി, െഎ.എ ൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി, ബാങ്ക് കർമചാരി സേന മഹാസംഘ് തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കി.
ഒാൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, റിസർവ് ബാങ്ക് വർക്കേഴ്സ് ഫെഡറേഷൻ, ചില ഇൻഷുറൻസ് യൂനിയനുകൾ തുടങ്ങിയവയും പണിമുടക്കിനെ പിന്തുണച്ചു. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചപ്പോൾ മറ്റിടങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
പണിമുടക്കിനെ തുടർന്ന് രാജസ്ഥാനിൽ മാത്രം ഏതാണ്ട് 10,000 കോടിയുടെ ബിസിനസ് നഷ്ടമാണ് ഉണ്ടായത്.
നിർമാണ മേഖലകളെയും കാര്യമായി ബാധിച്ചു. സിമൻറ്, ടെക്സ്റ്റൈൽ, മേഖലകൾ പണിമുടക്കിൽ പൂർണമായും സ്തംഭിച്ചു. വാഹന നിർമാണ മേഖലയിൽ സമ്മിശ്ര പ്രതികരമായിരുന്നു. ബജാജ് ഓട്ടോയുടെ നിർമാണ പ്ലാൻറുകൾ നിശ്ചലമായപ്പോൾ മാരുതി സുസൂക്കിയുടെ പ്ലാൻറുകളിൽ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.
അതേസമയം, രാജ്യതലസ്ഥാന നഗരിയിൽ സമ്മിശ്ര പ്രതികരണമാണ്. പതിവുപോലെ വാഹനങ്ങൾ നിരത്തിലറങ്ങുകയും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. ബാങ്കുകളിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ജീവനക്കാർ സമരത്തിൽ പെങ്കടുത്തു. പണിമുടക്കിൽ പങ്കെടുക്കരുതെന്ന് കാണിച്ച് സർക്കാർ ജീവനക്കാർക്ക് കേന്ദ്രം ചൊവ്വാഴ്ച നോട്ടിസ് നൽകിയിരുന്നു.
പണിമുടക്കിനോടനുബന്ധിച്ച് ഡൽഹിയിൽ ഇടതു സംഘടനകൾ പ്രതിഷേധ റാലി നടത്തി. ബുധനാഴ്ച രാവിലെ ഐ.ടി.ഒയിൽ നിന്നും ശഹീദ് പാർക്കിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന്് ആളുകൾ പങ്കെടുത്തു.
പണിമുടക്കിന് ഐക്യദാർ-ഢ്യം പ്രഖ്യാപിച്ച് ഡൽഹി സർവകലാശാല വിദ്യാർഥികൾ പഠിപ്പു മുടക്കുകയും കാമ്പസിൽ പ്രകടനം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.