കർഷക സമരം: ചർച്ച പുരോഗമിക്കുന്നു, കരുതലോടെ കേന്ദ്രം

ന്യൂഡൽഹി: കർഷകരുമായി കേന്ദ്രസർക്കാർ നടത്തുന്ന നാലാംവട്ട ചർച്ച തുടരുന്നു. രാവിലെ 11ന് വിഗ്യാൻ ഭവനിൽ ആരംഭിക്കേണ്ട ചർച്ച 12.30 ഓടെയാണ് ആരംഭിച്ചത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 35 ഓളം കർഷക സംഘടനകളിൽനിന്ന് 40 ഓളം കർഷകരും പങ്കെടുക്കുന്നുണ്ട്.

കേന്ദ്രം കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്നാണ് സൂചന. ചർച്ചയിൽ പരിഹാരമുണ്ടായേക്കുമെന്ന് മന്ത്രി നരേന്ദ്രസിങ്ങ് തോമർ രാവിലെ സൂചന നൽകിയിരുന്നു. താങ്ങുവിലയിൽ പുതിയ ഉത്തരവ് ഇറക്കാനുള്ള നീക്കം സർക്കാർ നടത്തിയേക്കുമെന്നാണ് വിവരം.



കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഇന്നും അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാറിന് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.