ന്യൂഡൽഹി: ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായി 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്ന പേരിലാണ് പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് പാക്കേജെന്നും വിശദവിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ നാളെ അറിയിക്കുമെന്നും നരേന്ദ്രമോദി അറിയിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യതോൽക്കില്ല. ഒരു വൈറസ് ലോകത്തെ മൊത്തമായി തോൽപ്പിച്ചിരിക്കുന്നു. കോവിഡ് പോരാട്ടം നാലുമാസമായിരിക്കുകയാണ്. ലോകം ഒരു കുടുംബമാണെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. സ്വാശ്രയ ഇന്ത്യ ലോകത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും. ഇന്ത്യ ലോകത്തെ അതിെൻറ നയങ്ങളാൽ മാറ്റിയെടുത്തു. ആഗോള താപനത്തിനെതിരായ പോരാട്ടത്തെ നമ്മൾ നയിച്ചു. ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ. ഇന്ത്യയുടെ മരുന്ന് ലോകത്തുടനീളമുള്ള പലർക്കും രക്ഷയായി. നമ്മുടെ ശ്രമങ്ങൾ ലോകത്തിെൻറ പ്രശംസക്ക് പാത്രമായി. ഇന്ത്യയുെട കഴിവിൽ ലോകം വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. 130 കോടി ജനം സ്വാശ്രയത്തിലേക്ക് പ്രതിജ്ഞയെടുത്തിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ വികസന യാത്രയിൽ തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കാൻ ഇന്ത്യക്കിന്ന് കഴിയും. കച്ചിലെ ഭൂമികുലുക്കം സൃഷ്ടിച്ച നാശം നമ്മൾ കണ്ടു. പിന്നീട് കച്ച് അതിെൻറ കാലിൽ നിവർന്നുനിന്നതും നമ്മൾ കണ്ടു. പരിഹാരം കാണാൻ നമ്മൾ ഉറച്ചാൽ ഒരു ലക്ഷ്യവും അകലെയല്ല. ഇന്ത്യക്ക് സ്വാശ്രയ രാഷ്ട്രമായി മാറാൻ കഴിയും. ധീരമായ സാമ്പത്തിക നടപടികൾക്ക് ഇന്ത്യക്ക് പ്രാപ്തിയുണ്ട്. കഴിഞ്ഞ ആറു വർഷത്തെ പരിഷ്കാരങ്ങളുടെ ഫലമായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.