ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത് തൻെറ പരാജയമെന്ന് വക്താവ് രൺദീപ് സിങ് സ ുർജേവാല. പ്രവർത്തകരിലാരെങ്കിലും പാർട്ടി വിടുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ആളുകൾ എപ്പോഴും കരിയറിൽ ഉ യർച്ച ഉണ്ടാക്കാൻ ആഗ്രഹിക്കും. അവർക്ക് ആശംസകൾ നേരുകയാണ് ചെയ്യാറ്. പ്രിയങ്കക്കും ആശംസകൾ നേരുന്നു. എന്നാൽ, തുറന്ന് പറഞ്ഞാൽ ഇത് എൻെറ നേതൃപാടവത്തിൻെറ കൂടി പരാജയമാണെന്നും സുർജേവാല വ്യക്തമാക്കി.
തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടത്. പാർട്ടിക്ക് വേണ്ടി വിയർപ്പും രക്തവും ഒഴുക്കിയവരേക്കൾ വൃത്തികെട്ട ഗുണ്ടകൾക്കാണ് കോൺഗ്രസിൽ പരിഗണന ലഭിക്കുന്നത്. ഇതിൽ അത്യധികം ദുഃഖിതയാണെന്നും അവർ പറഞ്ഞിരുന്നു.
പാർട്ടിക്ക് വേണ്ടി വിമർശനവും അപമാനവും സഹിച്ചു. എന്നിട്ടും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവർ ചെറുശിക്ഷ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവെന്നത് നിർഭാഗ്യകരമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.