ന്യൂഡൽഹി: ലോകത്തെ എല്ലാ മുസ്ലിംകൾക്കും പൗരത്വം കൊടുക്കാനുള്ള രാജ്യമല്ല ഇന്ത്യ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. എന്നാൽ, അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ളതാണ് പൗരത്വ ഭേദഗതി ബിൽ എന്നും ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വം എടുക്കാനുള്ളതല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം രാജ്യത്തെ മുസ്ലിംകൾക്ക് ഒന്നും ഭയക്കാനിെല്ലന്ന ബി.ജെ.പി അധ്യക്ഷൻകൂടിയായ അമിത് ഷായുടെ പ്രഖ്യാപനം പ്രതിപക്ഷം പരിഹാസത്തോടെയാണ് എതിരേറ്റത്. ഇപ്പോൾ ഇന്ത്യയിൽ കോടിക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.
2014 ഡിസംബർ 31ന് മുമ്പ് ഏതു തീയതിയാണ് അവർ ഇന്ത്യയിലെത്തിയത്, അന്നുമുതൽക്കുള്ള പൗരന്മാരായി അവരെ കണക്കാക്കും. അവർ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഇതുപോലെ മുൻകാല പ്രാബല്യം നൽകും. അസം ഉടമ്പടിയിലെ ആറാം വകുപ്പുപ്രകാരം അസമിലെ തദ്ദേശീയരുടെ താൽപര്യസംരക്ഷണത്തിന് കമ്മിറ്റിയുണ്ടാക്കുമെന്ന് അസമിൽ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ആശ്വസിപ്പിക്കാനുള്ള പ്രഖ്യാപനവും അമിത് ഷാ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.