'ലവ് ജിഹാദെ'ന്ന്; ഹിന്ദു സ്ത്രീക്കൊപ്പം യാത്ര ചെയ്തതിന് മുസ്ലിം യുവാവിനെ മർദിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

ഭോപ്പാൽ: ഹിന്ദു സ്ത്രീക്കൊപ്പം ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്തതിന് മുസ്ലിം യുവാവിനെ മർദിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ട്രെയിനിൽ നിന്ന് ബലമായി പിടിച്ചിറക്കി ഇരുവരെയും ഉജ്ജയിൻ റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. ലവ് ജിഹാദ് ആരോപിച്ചായിരുന്നു യുവാവിനെ ബജ്റംഗ് ദൾ പ്രവർത്തകർ മർദിച്ചത്. 

ഇൻഡോറിൽ നിന്നുള്ള കുടുംബ സുഹൃത്തുക്കളായ ഇരുവരെയും ഗവൺമെൻറ് റെയിൽവേ പോലീസ് (ജി.ആർ.പി) ചോദ്യം ചെയ്യുകയും അവരുടെ മാതാപിതാക്കൾ എത്തുന്നതുവരെ പോലീസ് സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു. പിന്നാലെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

ജനുവരി 14നായിരുന്നു സംഭവം. എന്നാൽ, ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെ അതിെൻറ വിഡിയോ പുറത്തുവന്നതോടെ വാർത്തയാവുകയായിരുന്നു. ഹിന്ദു സ്ത്രീ വിവാഹിതയാണെന്നും മുസ്‌ലിം യുവാവ് അവരെ 'വഴി തെറ്റിക്കുകയാണ്' എന്നും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകൻ വീഡിയോയില്‍ പറയുന്നതായി കാണാം.

അതേസമയം, യുവാവിനെ ആക്രമിച്ചതിന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്.

Tags:    
News Summary - Muslim man travelling with Hindu woman taken off train by Bajrang Dal workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.