മുസഫർ നഗർ കലാപക്കേസുകളിൽ അപ്പീൽ നൽകണം –ജമാഅത്തെ ഇസ്ലാമി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ നഗറിലുണ്ടായ കലാപത്തിൽ 41ൽ 40 കേസുകളിലും പ്രതികള െ കുറ്റമുക്തമാക്കിയ നടപടിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ ഹൈകോടതിയിൽ അപ്പീൽ ന ൽകാൻ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

40 കേസുകളിലും പ്രതികളെ കുറ്റമുക്തമാക്കിയിട്ടും പ്രതികളെയോ പൊലീസിനെയോ പ്രോസിക്യൂഷൻ എന്തുകൊണ്ട് േക്രാസ് വിസ്താരം നടത്തിയില്ലെന്നതും ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകാത്തത് എന്തുകൊണ്ടാെണന്ന് അറിയേണ്ടതുെണ്ടന്നും ജമാഅെത്ത ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സഅദത്തുല്ല ഹുസൈനി പറഞ്ഞു. മുസഫർ നഗർ സംഭവം അവിശ്വസനീയമായി തോന്നുന്നു.
സർക്കാറിെൻറ ഇൗ മനോഭവം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നല്ല സന്ദേശം നൽകില്ല. എല്ലാ പൗരന്മാർക്കും അവരുടെ ജാതിയും മതവും നോക്കാതെ നീതി നേടിക്കൊടുക്കുകയാണ് സർക്കാറിെൻറ ജോലി.

ഉത്തർപ്രദേശ് സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിൽ നീതിയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ ഇരകൾക്ക് നിയമപരം അടക്കമുള്ള എല്ലാ സഹായവും നൽകുമെന്നും സയ്യിദ് സഅദത്തുല്ല ഹുസൈനി വ്യക്തമാക്കി.

Tags:    
News Summary - musafar nagar up must go with appeal -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.