മുംബൈ: മുംബൈ മേയർ സ്ഥാനം ശിവസേനക്ക് ലഭിക്കുമെന്ന് ഉറപ്പായി. ശിവസേനക്ക് മേയർ പദവി ലഭിക്കുന്നതിനെ എതിർക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കുന്നതിനായി ബി.ജെ.പിയും ശിവസേനയും തമ്മിൽ കടുത്ത മൽസരമാണ് നടത്തിയത്. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചത് ശിവസേനക്കായിരുന്നു.
മഹാരാഷ്ട്രയിലെ ജനങ്ങൾ ബി.ജെ.പിയെ ബഹുമാനിക്കുന്നുണ്ട്. മുംബൈ കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി മൽസരിക്കില്ലെന്നും എന്നാൽ ശിവസേനക്ക് പിന്തുണ നൽകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. കോർപ്പറേഷനിൽ പ്രതിപക്ഷത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.