മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിെൻറ 11ാം വാർഷികത്തിൽ, ജീവൻ വെടിഞ്ഞവ ർക്ക് മഹാനഗരം ആദരാഞ്ജലി അർപ്പിച്ചു. 2008 നവംബർ 26ന് അറബിക്കടൽ വഴി മുംബൈ തീരത്ത് നു ഴഞ്ഞുകയറിയ 10 പാകിസ്താൻ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ മുംബൈയിലെ പൊലീസ് ജിംഖാനയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ ഗവർണർ ഭഗത്സിങ് കോഷിയാരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരടക്കമുള്ള പ്രമുഖർ പൊലീസ് സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. നഗരത്തിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് െറയിൽവേ സ്റ്റേഷൻ, ഒബ്റോയ് ട്രൈഡൻറ് ഹോട്ടൽ, താജ് മഹൽ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ആശുപത്രി തുടങ്ങിയ വിവിധയിടങ്ങളിൽ പാക് ഭീകരർ ജനങ്ങൾക്കുനേരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ട 166 പേരിൽ 18 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) തലവൻ ഹേമന്ദ് കർക്കരെ, മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, അഡീഷനൽ പൊലീസ് കമീഷണർ അശോക് കാംതെ, ഇൻസ്പെക്ടർ വിജയ് സലസ്കർ, എ.എസ്.ഐ തുക്കാറാം ഓംബ്ലെ തുടങ്ങിയവർ വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു. ഭീകരരിൽ അജ്മൽ കസബിനെ മാത്രമായിരുന്നു അന്ന് ജീവനോടെ പിടികൂടിയത്. കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.