മുംബൈ: കോവിഡ് കാലത്ത് സ്വന്തം ജീവിതം മറന്ന് സജീവമായ ആരോഗ്യപ്രവർത്തകർക്ക് ആത ്മവീര്യം പകരാൻ പഴയ നഴ്സുകുപ്പായം വീണ്ടുമണിഞ്ഞ് ആശുപത്രികളിൽ മുംബൈ മേയർ. തിങ്കളാഴ്ച മുംബൈ സെൻട്രലിലെ നായർ ഹോസ്പിറ്റലിൽ ഹെഡ് നഴ്സിെൻറ വേഷത്തിൽ മേയർ കിഷോരി പെഡ്നേക്കറെ കണ്ടവർ അന്തംവിട്ടു. ആശുപത്രികൾ സന്ദർശിച്ച് നഴ്സുമാർക്ക് ഉൗർജം പകരുകയാണ് നഗരത്തിെൻറ പ്രഥമ പൗരയായ കിഷോരിയുടെ ലക്ഷ്യം.
ചൊവ്വാഴ്ച സയൺ മെഡിക്കൽ കോളജിലും നഴ്സായി അവരെത്തും. ഒരൊരുത്തരും തങ്ങളാലാകും വിധം പകർച്ചവ്യാധി കാലത്ത് എല്ലാം മറന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധൈര്യം പകരണമെന്ന് മേയർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽനിന്ന് നയിക്കാനുള്ള നേതൃപാടവമാണ് മേയറിൽ പ്രകടമാകുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പ്രഫുൽ പേട്ടൽ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ളവർ മേയറെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ശിവസേന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പ് നഴ്സായിരുന്നു കിഷോരി പെഡ്നേകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.