ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിെൻറ വിശ്വസ്തനും മുതിർന്ന പാർട്ടി പ്രവർത്തകനുമായ അംബിക ചൗധരി പാർട്ടിയിൽ നിന്നും രാജിവെച്ച് ബി. എസ്.പിയിൽ ചേർന്നു. സമാജ്വാദി പാർട്ടിയിൽ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാെണന്നും അംബിക ചൗധരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മായാവതിയുടെ അധ്യക്ഷതയിലുള്ള ബഹുജൻ സമാജ് പാർട്ടി സീറ്റിൽ ബലിയയിലെ രസ്രയിൽ മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ് ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്.
മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ്ങിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബി.എസ്.പിക്ക് വേണ്ടി സമർപ്പിക്കാനാണ് തെൻറ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അംബിക ചൗധരിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു. ഉത്തർപ്രദേശിലെ മുസ്ലിംകൾ സമാജ്വാദി പാർട്ടിയെ പിന്തുണച്ച് തങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തില്ലെന്നും അവർ ബി.എസ്.പിക്കൊപ്പം നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.