ബംഗളൂരു: നാല് ആൺമക്കളെ പ്രസവിച്ചിട്ടും തീകൊളുത്താൻ അവരാരുമില്ലാതെ സരസ്വതിയ മ്മ ചിതയിലെരിഞ്ഞു. പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് ഇളവള്ളിയിൽ വീട്ടിൽ കുട്ടി ശങ്കരെൻറ ഭാര്യ സരസ്വതിയമ്മയാണ് (84) കോവിഡ്-19 ബാധിതപ്രദേശത്ത് കുടുങ്ങിയ മക്കളു ടെ അഭാവത്തിൽ അന്ത്യയാത്രയായത്. ലോക്ഡൗണും സമ്പർക്ക വിലക്കും നിർഭാഗ്യമായതോടെ മൂന്ന് ആൺമക്കൾ കർണാടകയിലും ഒരാൾ തമിഴ്നാട്ടിലുമിരുന്ന് ദുഃഖം കടിച്ചമർത്തി അമ്മക്ക് മനസ്സുകൊണ്ട് വിടചൊല്ലി.
നാല് ആൺമക്കളുടെയും അസാന്നിധ്യത്തിൽ നാട്ടിലുള്ള നാലു പെൺമക്കളിൽ ഒരാളുടെ മകനാണ് ചിതക്ക് തീകൊളുത്തിയത്. ബംഗളൂരു ചിക്കബാനവാരയിൽ താമസിക്കുന്ന വാസുദേവൻ, പ്രകാശ് കുമാർ, മത്തിക്കരെയിൽ താമസിക്കുന്ന മുകുന്ദൻ, തമിഴ്നാട്ടിലെ ഈറോഡിൽ റെയിൽവേ ജീവനക്കാരനായ പീതാംബരൻ എന്നീ സഹോദരങ്ങളാണ് അമ്മയുടെ അടുത്തേക്ക് ഒാടിയെത്താനാകാതെ സാഹചര്യത്തിന് മുന്നിൽ നിസ്സഹായരായത്. അമ്മയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോൾ അന്ത്യകർമങ്ങൾ ചെയ്യേണ്ട അവർ, കണ്ണീരോടെ വിഡിയോ കാളിലൂടെ മരണാനന്തര ചടങ്ങുകൾ കണ്ട് പ്രാർഥനകളിൽ മുഴുകി.
മരണവിവരം നാലുപേരും നേരത്തെതന്നെ അറിഞ്ഞിരുന്നു. എന്നാൽ, കോവിഡ് ബാധിത പ്രദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര എളുപ്പമായിരുന്നില്ല. പോയാലും സമ്പർക്ക വിലക്കിൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകുമായിരുന്നില്ല.
മലയാളം മിഷൻ കർണാടക ചാപ്റ്ററിെൻറ നേതൃത്വത്തിൽ, മലയാളി സംഘടനകളുമായി ചേർന്നുള്ള ‘കോവിഡ് ഹെൽപ് ഡെസ്ക്’ പ്രവർത്തകർ ഇക്കാര്യം ബോധ്യപ്പെടുത്തി. നാട്ടിലേക്ക് പോകാൻ സൗകര്യം ചെയ്യാമെന്ന് അറിയിച്ചെങ്കിലും പിന്നീടുള്ള ബുദ്ധിമുട്ടുകൾ അറിയിച്ചു. ഇക്കാര്യങ്ങൾ നാട്ടിലുള്ള ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. മാർച്ച് 15നാണ് അവസാനമായി നാട്ടിൽ പോയി അമ്മയെ കണ്ടശേഷം വാസുദേവൻ ബംഗളൂരുവിലെത്തിയത്. 24ന് വീണ്ടും പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ഡൗണിൽ യാത്ര മുടങ്ങി. സ്ട്രോക്ക് വന്ന് കഴിഞ്ഞ എട്ടുമാ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.