ന്യൂഡൽഹി: ബിഹാർ സർക്കാർ സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള സാമ്പത്തിക സെൻസസ് ആരംഭിച്ചതിന് പിന്നാലെ ഇതേ ആവശ്യവുമായി കൂടുതൽ പാർട്ടികൾ രംഗത്തുവരുന്നു. ഉത്തർപ്രദേശിൽ ജാതി സെൻസസ് നടത്തണമെന്ന് സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ആവശ്യപ്പെട്ടു.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് നിയമസഭ ബജറ്റ് സമ്മേളനത്തിനിടെയാണ് സംസ്ഥാനത്ത് ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ബിഹാറിന് ജാതി സെൻസസ് നടത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് യു.പിക്ക് കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തുള്ള ഞങ്ങൾക്കെല്ലാം ജാതി സെൻസസ് വേണം. ജാതി സെൻസസ് ഇല്ലെങ്കിൽ ‘സബ്കാ സാത്ത്’ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്ന ബ്ലോക്ക് തല പ്രചാരണം സമാജ്വാദി പാർട്ടി ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപക ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തുവന്നു. വൈ.എസ്.ആർ കോൺഗ്രസും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.