ഒൗറംഗാബാദ്: ഗ്രാമത്തിെൻറയും കുടുംബത്തിെൻറയും പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്ടറുടെ ജീവൻ കൂടി തട്ടിയെടുത്ത് കോവിഡ് മഹാമാരി. ഡോക്ടറായി ഒരു മാസം തികയുന്നതിന് മുമ്പാണ് രാഹുൽ പവാറിെൻറ ദാരുണാന്ത്യം.
ഒരു മാസത്തിനിപ്പുറം ആശംസകൾക്ക് പകരം ആദരാജ്ഞലികൾകൊണ്ട് നിറയുകയാണ് ഡോ. രാഹുൽ പവാറിെൻറ ഫേസ്ബുക്ക് പേജ്. അവസാന വർഷവും വിജയിച്ച് ഏപ്രിൽ 26നാണ് രാഹുൽ പവാർ ഡോക്ടറാകുന്നത്. എന്നാൽ ഒരു മാസത്തിനിപ്പുറം കോവിഡ് മഹാമാരി ആ 26കാരനെ തട്ടിയെടുക്കുകയായിരുന്നു.
മഹാരാഷ്ട്ര ഒൗറംഗബാദിലെ ഒരു കരിമ്പ് കർഷകെൻറ മകനാണ് രാഹുൽ. കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്ടറായിരുന്നു രാഹുൽ.
'അവസാനവർഷവും പാസായി, ഇനി ഒൗദ്യോഗികമായി ഡോ. രാഹുൽ ആശ വിശ്വനാഥ് പവാർ' എന്ന കുറിപ്പും ചിത്രവും ഏപ്രിൽ 26ന് രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അന്ന് ആശംസകൾ നേർന്ന പോസ്റ്റിന് താഴെ ഇപ്പോൾ ആദരാജ്ഞലികൾ നിറയുകയാണ്.
മഹാരാഷ്ട്രയിലെ പർബാനി ജില്ലയിൽ അനന്ദനഗറിലാണ് രാഹുലിെൻറ വീട്. കൃഷിയാണ് കുടുംബത്തിെൻറ ഏക വരുമാനം. മാതാപിതാക്കളും മൂത്ത സഹോദരനും ജോലി ചെയ്താണ് രാഹുലിനെ പഠിപ്പിച്ചത്. മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലായിരുന്നു ഇൗ മിടുക്കെൻറ പഠനം.
മാതാപിതാക്കളും സഹോദരനും ജോലിയെടുത്ത് ലഭിച്ച വരുമാനം മുഴുവൻ രാഹുലിെൻറ പഠനത്തിനായി ചിലവാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഏപ്രിലിൽ അവസാന വർഷ പരീക്ഷക്കും ശേഷം രാഹുൽ ഗ്രാമത്തിലേക്ക് തിരിച്ചുപോയിരുന്നു. അവിടെവച്ച് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ബീഡ് ജില്ലയിലെ മജൽഗോവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച് ആരോഗ്യനില വഷളായതോടെ എം.ജി.എം മെഡിക്കൽ കോളജിലേക്ക് മാറ്റി. വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് 26കാരൻ കഴിഞ്ഞിരുന്നത്. രാഹുലിെൻറ ചികിത്സക്ക് കൂടുതൽ പണം ആവശ്യമായതോടെ സുഹൃത്തുക്കൾ സമൂഹൃമാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിച്ചിരുന്നു. ഇൗ കാമ്പയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ് സഹായവും വാഗ്ദാനം ചെയ്തിരുന്നു.
സുഹൃത്തുക്കൾ വിഡിയോ കോൾ ചെയ്തപ്പോൾ ഇേൻറൺഷിപ്പിന് പോകാൻ കഴിയാത്തതിെൻറ വിഷമവും രാഹുൽ പങ്കുവെച്ചു. ആരോഗ്യവാനായി തിരിച്ചുവരുമെന്ന വിശ്വസിച്ചിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരാശപ്പെടുത്തി ബുധനാഴ്ച രാഹുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.