ബംഗളൂരു: കുരങ്ങെൻറ കൈയിൽ പൂമാല കിട്ടിയാൽ എന്താണ് സംഭവിക്കുകയെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, കുരങ്ങെൻറ കൈയിൽ ബസിെൻറ സ്റ്റിയറിങ്ങ് നൽകിയാലോ?സ്റ്റിയറിങ്ങിനുള്ളിൽ ഇരുന്നും കറങ്ങിയും കൂളായി വണ്ടിയോടിക്കും!. അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം കർണാടക ആർ.ടി.സി ബസിൽ നടന്നത്. കർണാടകയിലെ ദാവൻകരെയിൽ നടന്ന സംഭവത്തിെൻറ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ വൈറലായതോടെ കുരങ്ങിനെക്കൊണ്ട് ബസ് ഒാടിപ്പിച്ച കർണാടക ആർ.ടി.സി ഡ്രൈവർ പ്രകാശ്, അന്വേഷണ വിധേയമായി സസ്പെൻഷനിലായി.
ഹനുമാൻ കുരങ്ങ് അഥവാ ഗ്രേ കുരങ്ങ് എന്നറിയപ്പെടുന്ന വാനരനാണ് കഥയിലെ നായകൻ. ഒക്ടോബർ ഒന്നിന് ദാവൻകരെയിൽനിന്നും ഭരമസാഗരയിലേക്കുള്ള ബസിലാണ് ഹനുമാൻ കുരങ്ങ് കയറിയത്. ബസിലെ സ്ഥിരയാത്രക്കാരിയായ അധ്യാപികയുടെ കൂടെ പതിവായി എത്തുന്ന കുരങ്ങൻ പെട്ടെന്ന് ഡ്രൈവറുടെ മടിയിൽ കയറുകയായിരുന്നു. മൃഗസ്നേഹിയായ ഡ്രൈവർ കുരങ്ങനെ തലോടി സ്നേഹിച്ചു. തുടർന്ന് പ്രകാശ് കുരങ്ങിനെ സ്റ്റിയറിങ്ങിൽ ഇരുത്തി. ഇതോടെ കുരങ്ങ് സ്റ്റിയറിങ്ങും തിരിക്കാൻ ആരംഭിച്ചു.
ഡ്രൈവർ ഗിയർ മാറ്റുന്നു, കുരങ്ങൻ സ്റ്റിയറിങ് തിരിക്കുന്നു. ഇത് കണ്ടുനിൽക്കുന്ന യാത്രക്കാർക്കും കൗതുകം. കുരങ്ങ് സ്റ്റിയറിങ്ങിലുണ്ടായിരുന്നെങ്കിലും വലതുകൈ കൊണ്ട് ഡ്രൈവർ, ബസ് നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഇടക്ക് സ്റ്റിയറിങ്ങിനൊപ്പം കിടന്ന് കുരങ്ങും കറങ്ങി. മൂന്നുമിനിട്ടു നീണ്ട യാത്രക്കുശേഷം അടുത്ത സ്റ്റോപ്പിൽ കുരങ്ങ് ഇറങ്ങുകയും ചെയ്തു. യാത്രക്കാരും രസകരമായ യാത്രയിൽ പങ്കാളികളായെങ്കിലും ദിവസങ്ങൾക്കുശേഷം വീഡിയോ വൈറലായതോടെ ഡ്രൈവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഒപ്പം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനമോടിച്ചതിന് അന്വേഷണ വിധേയമായി സസ്പെൻഷനും ലഭിച്ചു. ബസിെല യാത്രക്കാരിലൊരാൾ എടുത്ത വീഡിയോ ആണ് ഫേസ്ബുക്കിലൂടെയും വാട്സ്ാപ്പിലൂടെയും വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.