അഹമ്മദാബാദ്: കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് ശേഖരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപവത്ക രിച്ച പി.എം- കെയേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് ഹീരാബെൻ മോദി. തെൻറ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25000 രൂപ പി.എം- ക െയേഴ്സ് ഫണ്ടിലേക്ക് മോദിയുടെ അമ്മയും 95 കാരിയുമായ ഹീരാബെൻ സംഭാവന ചെയ്തു. ഗാന്ധിനഗറിലാണ് ഹീരാബെൻ താമസിക്കുന്നത്.
കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ സാമൂഹിക സമ്പർക്കം കുറക്കുന്നതിന് മോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്ലേറ്റിൽ കൊട്ടുന്ന ഹീരാബെന്നിെൻറ വിഡിയോ പുറത്തു വന്നിരുന്നു.
കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് മോദി പ്രൈം മിനിസ്റ്റർ - സിറ്റിസൺ അസിസ്റ്റൻറ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് അഥവാ പി.എം- കെയേഴ്സ് എന്ന ചാരിറ്റബിൾ ഫണ്ട് രൂപവത്കരിച്ചത്. വൻ വ്യവസായികളിൽ നിന്നടക്കം കോടികളാണ് ഇതിലേക്ക് ഒഴുകുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്ളപ്പോൾ പുതിയ ഫണ്ട് ശേഖരണം എന്തിനാണെന്ന ചോദ്യവും രാജ്യത്ത് ഉയരുന്നുണ്ട്.
ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയും പി.എം -കെയേഴ്സിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.