പുണെ: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കടലില്‍നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. അടുത്തിടെ കമീഷന് ചെയ്ത തദ്ദേശീയ നിർമിത യുദ്ധക്കപ്പല്‍ ഐ.എൻ.എസ് വിശാഖപട്ടണത്തില്‍നിന്ന് പടിഞ്ഞാറന്‍ കടൽത്തീരത്തായിരുന്നു വിക്ഷേപണം. മിസൈല്‍ കൃത്യമായി ലക്ഷ്യത്തില്‍ പതിച്ചു.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വിപുലീകൃത ശ്രേണിയിലുള്ള കടലില്‍നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പതിപ്പ് ചൊവ്വാഴ്ച ഐ.എൻ.എസ് വിശാഖപട്ടണത്തില്‍നിന്ന് പരീക്ഷിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആര്.ഡി.ഒ) ട്വീറ്റ് ചെയ്തു.
ഐ.എൻ.എസ് വിശാഖപട്ടണത്തില്‍നിന്ന് പുതിയ ദൂരപരിധിയിലുള്ള മിസൈലിന്റെ വിജയകരമായ പരീക്ഷണം ഇരട്ടനേട്ടത്തെ പ്രതിനിധാനംചെയ്യുന്നതായി നാവികസേന ട്വീറ്റ് ചെയ്തു. കപ്പലിന്റെ യുദ്ധ സംവിധാനത്തിന്റെയും ആയുധ സമുച്ചയത്തിന്റെയും കൃത്യത സാക്ഷ്യപ്പെടുത്തുന്നതാണ് പരീക്ഷണവിജയം. റഡാര്‍ ചക്രവാളത്തിനപ്പുറമുള്ള കടലില്‍നിന്നുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് 2005 മുതലാണ് നാവികസേന മുന്‍നിര യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാന്‍ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.