പൗരത്വം തെളിയിക്കാത്തവരെ പാർപ്പിക്കാൻ രാജ്യത്ത് തടവറകളുണ്ടെന്ന കോൺഗ്രസിെൻറയും നഗര നക്സലുകളുടെയും പ്രചാരണം കളവാണ്. രാജ്യത്തെ തകർക്കാൻ ദുരുദ്ദേശ്യത്തോടെയാണ് അവരത് പറയുന്നത്. അതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.. അവർ പറയുന്നത് നുണയാണ്..
-പ്രധാനമന്ത്രി മോദി (ഞായറാഴ്ച ഡൽഹിയിൽ)
രാജ്യവ്യാപകമായി ദേശീയപൗരത്വപ്പട്ടിക നടപ്പാക്കുെമന്ന് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു.
(നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യസഭയിലും ഡിസംബർ 17ന് ‘ആജ് തക്’ വാർത്താചാനൽ പരിപാടിയിലും അമിത് ഷാ ഇതു പറഞ്ഞു.)
അനധികൃത കുടിേയറ്റക്കാർ രാജ്യത്തിനു വലിയ ഭീഷണിയാണ്. ഇതു സാമൂഹിക അസന്തുലിത്വത്തിന് കാരണമായിട്ടുണ്ട്. നുഴഞ്ഞുകയറ്റമുള്ള മേഖലകളിൽ സർക്കാർ ദേശീയപൗരത്വപ്പട്ടിക മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും
(17ാം ലോക്സഭ എം.പിമാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത്(ജൂൺ 20)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.