ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂര്‍ദാബാദ് വിളിയുയര്‍ന്ന വിഡിയോ വൈറലായി. കനൗജിലെ റാലിയില്‍ മോദി പ്രസംഗിക്കുന്നതിനിടെ മൂര്‍ദാബാദും ഗോബാക്കും വിളിച്ചവരോട് എന്താണ് പ്രശ്നമെന്ന് മോദി വിളിച്ചുചോദിക്കുന്നതും കാണാനുണ്ട്.
മോദി പ്രസംഗിച്ചുകൊണ്ടിരിക്കേ ‘നരേന്ദ്ര മോദി മൂര്‍ദാബാദ്’ എന്ന് വിളിച്ചവരോട് മുദ്രാവാക്യം വിളി നിര്‍ത്താന്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ല. പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അസ്വസ്ഥനായ മോദി രോഷത്തോടെ ‘ഈ മാന്യര്‍ക്ക് എന്താണ് പ്രശ്നം സഹോദരാ, എന്താണ് ഇവരുടെ പ്രശ്നം’ എന്ന് പ്രസംഗം നിര്‍ത്തി മോദി വിളിച്ചുചോദിച്ചു.
എന്നിട്ടും നിര്‍ത്താതിരുന്ന ജനക്കൂട്ടം മോദി ഗോബാക് എന്ന് വിളിക്കുന്നതും കേള്‍ക്കുന്നുണ്ട്. ആധികാരികത പരിശോധിക്കപ്പെടാത്ത വിഡിയോ ആം ആദ്മി പാര്‍ട്ടിയാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിമ്പിള്‍ യാദവിന്‍െറ ലോക്സഭ മണ്ഡലമായ കനൗജില്‍ മുലായം സിങ് യാദവിനെതിരെ 1984ല്‍ വധശ്രമം നടന്നത് ഓര്‍മപ്പെടുത്തിയ മോദി കോണ്‍ഗ്രസിന്‍െറ മടിയിലിരിക്കും മുമ്പ് ഇക്കാര്യം ഓര്‍ക്കണമായിരുന്നുവെന്ന് കനൗജില്‍ പ്രസംഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.