ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന വിദേശ സന്ദർശനം മേയ് രണ്ടിന് തുടങ്ങും. ജർമനി, ഡെൻമാർക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യക്കെതിരെ ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും ഒരുമിച്ച സാഹചര്യത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനം.
25 പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസ് ഉൾപ്പെടെ, ഏഴുരാജ്യങ്ങളിൽനിന്നുള്ള എട്ട് ലോകനേതാക്കളെ കാണും.
50 പ്രമുഖ ബിസിനസ് പ്രമുഖരുമായി ചർച്ച നടത്തും. പ്രവാസി ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും. ആദ്യയാത്ര ജർമനിയിലേക്കാണ്. പിന്നീട് ഡെൻമാർക്കിലേക്ക്. അവിടെനിന്ന് പാരിസിലേക്ക് പോകും. മേയ് നാലിന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.