ന്യൂഡൽഹി: ‘സെമിഫൈനലിൽ’ കനത്ത തോൽവിയേൽക്കേണ്ടി വന്ന പശ്ചാത്തലത്തിൽ ലോക്സഭ തെ രഞ്ഞെടുപ്പിനു മുമ്പ് കർഷക രോഷം ശമിപ്പിക്കാൻ കേന്ദ്രം വഴി തേടുന്നു. കാർഷിക വായ്പ ഇ ളവു പദ്ധതിയാണ് പരിഗണിക്കുന്ന ഒരു വിഷയം.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് ഉൾപ്പെടെ രാജ്യത്തിെൻറ ഹിന്ദി ഹൃദയ ഭൂമി കൈയിൽ നിന്നും നഷ്ടമായതോടെയാണ് ഇതുവരെ തിരിഞ്ഞു നോക്കാത്ത കർഷകരിലേക്ക് ബി.ജെ.പി സർക്കാർ കണ്ണയക്കുന്നത്. 2008ൽ കാർഷിക കടം എഴുതിത്തള്ളിയ നടപടി ഒന്നാം യു.പി.എ സർക്കാറിെൻറ അധികാരത്തുടർച്ചക്ക് സഹായിച്ചുവെന്ന വിലയിരുത്തൽ ബി.ജെ.പി നേതൃത്വത്തിനുണ്ട്.
പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ കർഷക വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തുന്നതും തിരിച്ചടിയാവുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി കർഷക പ്രക്ഷോഭങ്ങളാണ് രാജ്യതലസ്ഥാനത്തടക്കമുണ്ടായത്. കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമീഷൻ ശിപാർശ പ്രകാരമുള്ള കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, കൃഷി ഭൂമിയിലുള്ള അവകാശം ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിർത്തുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭങ്ങൾ.
എന്നാൽ, ഇവ പരിഹരിക്കാനുള്ള ഒരു നടപടിയും കേന്ദ്രത്തിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതേസമയം, അയോധ്യയടക്കമുള്ള വിഷയങ്ങൾ എടുത്തിട്ട് ചർച്ചയുടെ വഴി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായത്. ഹിന്ദുത്വ കോട്ടയായ മധ്യപ്രദേശ് പോലും കർഷക രോഷത്തിൽ ബി.ജെ.പിക്ക് സംരക്ഷിക്കാനാവാതെ വന്നതോടെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.