'തെരഞ്ഞെടുപ്പ് കമീഷൻ മോദി കമീഷനായി മാറി'

പട്‌ന: ആർ.ജെ.ഡിയെ തോൽപ്പിച്ചത് 'മോദി കമീഷനാണെന്ന് ബിഹാർ സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ് സിംഗ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ വിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

പൊതുജനങ്ങൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്തമാണ്. പൊതുജനങ്ങളുടെ അനുഗ്രഹവും പിന്തുണയും ഞങ്ങളോടൊപ്പമുണ്ട്. പൊതുജനം നിതീഷിനെ നിരസിച്ചു എന്നത് അതിന് തെളിവാണ് -സിംഗ് പറഞ്ഞു.

15 മുതൽ 20 വരെ സീറ്റുളാണ് തങ്ങൾക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കബളിപ്പിക്കലിലുടെ നഷ്ടപ്പെട്ടത്. തങ്ങൾക്ക് ലഭിക്കേണ്ട സീറ്റുകളായിരുന്നു അത്. ജനവിധിയെ അപഹാസ്യമാക്കുന്ന നടപടിയാണ് ബിഹാറിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആർ.‌ജെ.‌ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടെ മഹാഗദ്ബന്ധൻ സഖ്യകക്ഷികളുടെയും മുതിർന്ന നേതാക്കളുടേയും യോഗം മുൻ മുഖ്യമന്ത്രി റബ്രി ദേവിയുടെ വസതിയിൽ ഉടൻ ചേരും. ആർ‌.ജെ.ഡിയുടെയും കോൺഗ്രസിന്‍റെയും ഉന്നത നേതാക്കൾ അവരുടെ എം‌.എൽ‌.എമാരുമായി വ്യക്തിഗത യോഗങ്ങളും നടത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.