ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതിന് പകരം രാജ്യത്തുനിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു.
"മോദി പറയുന്നു ഗാന്ധി കുടുംബം രാജ്യത്തെ കൊള്ളയടിച്ചൂവെന്ന്. നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച പ്രധാനമന്ത്രി. മോദി പറയുന്നു അദ്ദേഹം ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്താണ് താങ്കൾ ചെയ്തത്? പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു സ്ഥാപിച്ച ഫാക്ടറികളെ വിൽക്കുകയാണ് നിങ്ങൾ," ഖാർഗെ പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത് എന്തെന്നാൽ രാജ്യത്തിന് രണ്ട് വിൽപനക്കാരും രണ്ട് ഉപഭോക്താക്കളും ഉണ്ടെന്നതാണ്, വിൽപനക്കാർ മോദിയും ഷായും ആകുമ്പോൾ വാങ്ങുന്നവർ അംബാനിയും അദാനിയുമാകുന്നു. മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
കൽബുർഗിയിൽ രാധാകൃഷ്ണ ദോഡ്ഡാമണിയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. മെയ് ഏഴിനായിരിക്കും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.