ബംഗളൂരു: കർണാടകയിൽ എട്ടര പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക-ജീവകാരുണ്യ പ്രവർത്തന മേഖലയിലെ മലയാളിയുടെ കൈയൊപ്പിന്റെ അടയാളപ്പെടുത്തലായി മലബാർ മുസ്ലിം അസോസിയേഷന്റെ (എം.എം.എ) 'കർണാടക മലബാർ സെന്റർ' ഞായറാഴ്ച നാടിന് സമർപ്പിക്കുന്നു.
മൈസൂരു റോഡിൽ ക്രസന്റ് സ്കൂൾ സമുച്ചയത്തിനോടനുബന്ധിച്ച് നിർമിച്ച സെന്ററിന്റെ ഉദ്ഘാടനം വൈകീട്ട് 6.30ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി ബംഗളൂരുവിലെത്തുന്ന മലയാളികൾക്കുള്ള താൽക്കാലിക വിശ്രമ കേന്ദ്രം, ഉപരിപഠനത്തിനെത്തുന്ന മലയാളി വിദ്യാർഥികൾക്കായി ഗൈഡൻസ് സെന്റർ, പ്രാർഥന ഹാൾ, ഓഡിറ്റോറിയം, സെമിനാർ ഹാൾ, കൗൺസലിങ് സെന്റർ, സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം, അടിയന്തര സഹായ സെൽ തുടങ്ങിയവ 'കർണാടക മലബാർ സെന്ററി'ന്റെ ഭാഗമായി പ്രവർത്തിക്കും.
ഉദ്ഘാടന സംഗമത്തിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണാടക മന്ത്രി വി. സോമണ്ണ, എം.എൽ.എമാരായ സമീർ അഹ്മദ് ഖാൻ, എൻ.എ. ഹാരിസ്, ഡോ. സി.കെ. ജാഫർ ഐ.എ.എസ്, ജാമിയ മസ്ജിദ് ഇമാം മൗലാന ഇംറാൻ മഖ്സൂദ് റഷാദി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.