ന്യൂഡൽഹി: വിദേശപര്യടനം പൂർത്തിയാക്കി കേന്ദ്രമന്ത്രി എം.ജെ അക്ബർ ഇന്ത്യയിൽ തിരിച്ചെത്തി. മീ ടൂ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഇതാദ്യമായാണ് അക്ബർ ഇന്ത്യയിലെത്തുന്നത്. അക്ബറിനെതിരായി ഉയർന്ന ആരോപണങ്ങളിൽ ബി.ജെ.പി നേതൃത്വം ഇന്ന് തന്നെ അദ്ദേഹത്തോട് വിശദീകരണം േതടുമെന്നാണ് സൂചന. അതേസമയം ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
അക്ബർ നൽകുന്ന വിശദീകരണത്തിെൻറ കൂടി അടിസ്ഥാനത്തിലാവും വിവാദത്തിൽ ബി.ജെ.പി തുടർ നടപടികൾ സ്വീകരിക്കുക. അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്ബർ രാജിവെക്കണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
എം.ജെ അക്ബറിെനതിരെ നിരവധി സ്ത്രീകളാണ് ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിൽ കൂടുതൽ പേരും മാധ്യമപ്രവർത്തകരായിരുന്നു.
#WATCH Delhi:Union Minister MJ Akbar returns to India amid accusations of sexual harassment against him, says, "there will be a statement later on." pic.twitter.com/ozI0ARBSz4
— ANI (@ANI) October 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.