െഎസോൾ: സ്റ്റൈലിഷായി വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന, സ്കൂട്ടർ ഒാടിക്കുന്ന അനേകം സ്ത്രീകളെ മിസോറമിലെങ്ങും കാണാം. അക്കാദമിക്, വ്യാപാര മേഖലയിെലല്ലാം പുരുഷന്മാരെ കടത്തിവെട്ടുന്ന മിടുക്കികൾ. എന്നാൽ, രാഷ്ട്രീയരംഗത്ത് നാമമാത്രം പോലുമില്ല ഇവരുടെ പ്രാതിനിധ്യം. തീർത്തും പുരുഷകേന്ദ്രിതമാണ് ഇൗ വടക്കുകിഴക്കൻ ചെറുസംസ്ഥാനത്തിെൻറ രാഷ്ട്രീയ മണ്ഡലം. 40 നിയമസഭ സീറ്റുകളുള്ള മിസോറമിൽ എം.എൽ.എയായി ഒരൊറ്റ വനിത മാത്രം! നിലവിലെ കോൺഗ്രസ് സർക്കാറിലെ വനിത സഹമന്ത്രികൂടിയായ വൻലാലൗമ്പി ചൗങ്തു.
മിസോറമിലെ ആണുങ്ങൾ പൊതുവെ സ്ത്രീകൾ രാഷ്ട്രീയത്തിൽ വരുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും എന്നാൽ, ഏക വനിത എം.എൽ.എ എന്ന നിലയിൽ പാർട്ടി തനിക്ക് കാര്യമായ പരിഗണന നൽകുന്നുണ്ടെന്നും ഇവർ പറഞ്ഞു. രാഷ്ട്രീയമൊഴിച്ചുള്ള പൊതുരംഗത്ത് മാത്രമല്ല, വോട്ടർമാരുടെ എണ്ണത്തിലും സ്ത്രീകൾതന്നെയാണ് മുന്നിൽ. 3.93 ലക്ഷം (51.2 ശതമാനം) സ്ത്രീ വോട്ടർമാരുണ്ട്. പുരുഷ വോട്ടർമാരുടെ എണ്ണം 3.74 ലക്ഷം (48.8 ശതമാനം) ആണ്. ഇന്ത്യയിൽ സ്ത്രീ വോട്ടർമാർ കൂടുതലുള്ള അപൂർവം സംസ്ഥാനങ്ങളിൽ ഒന്നാണ് മിസോറം. ലിംഗ അനുപാതത്തിലും പെൺപടയാണ് കൂടുതൽ. 1000 പുരുഷന്മാർക്ക് 1051 സ്ത്രീകൾ.
എന്നാൽ, പുരുഷന്മാരെ അധികാരത്തിലേക്കയക്കാൻ വരിനിൽക്കുക എന്നതു മാത്രമാണ് തെരഞ്ഞെടുപ്പുകാലത്ത് ഇവരുടെ നിയോഗം. ‘‘മിസോറമിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികേളാടോ സർക്കാറിനോടോ പ്രത്യേകമായി ഒന്നും ആവശ്യപ്പെടാനില്ല’’ -െഎസോളിലെ വോട്ടറായ ജൂലിയറ്റ് ലാല്ലിയാൻഗ്വാലി എന്ന സ്ത്രീ പറഞ്ഞു.
‘‘സംസ്ഥാനത്ത് സ്ത്രീകൾ വിദ്യാസമ്പന്നരും പുരുഷന്മാരേക്കാൾ എല്ലാ മേഖലയിലും ആത്മാർഥതയുള്ളവരുമാണ്. എന്തുകൊണ്ടോ അവർക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല’’ -മിസോറം സർവകലാശാലയിൽ മാസ്റ്റർ ബിരുദത്തിന് പഠിക്കുന്ന ലാൽറിൻഫെലി, ക്രിസ്റ്റി, റെബേക്ക എന്നീ വിദ്യാർഥികളും പറയുന്നു. തൊഴിൽ നേടുക എന്ന ലക്ഷ്യമുള്ള ഇവർക്കാർക്കും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശ്യമേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.