കേന്ദ്രമന്ത്രിമാർ ഒാഫീസിലെത്തി; പൊതുഗതാഗതമില്ലാത്തതിനാൽ വലഞ്ഞ് ജീവനക്കാർ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രിമാർ ഓഫീ സുകളിലെത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേകർ, യുവജനേക്ഷമ മന്ത്രി കിരൺ റിജിജു, ഗോത് രവർഗ കാര്യ മന്ത്രി അർജുൻ മുണ്ഡ, എസ്.ഡി സദാനന്ദ ഗൗഡ എന്നിവരാണ് ഓഫീസിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം വീടുകളിലിരുന്ന് ജോലി ചെയ്തിരുന്ന മന്ത്രിമാർ ഇന്നു മുതൽ ഓഫീസിലെത്തുമെന്നും ജീവനക്കാർ കൃത്യസമയത്ത് എത്തണമെന്നും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഒാരോ മന്ത്രാലയത്തിലെയും 50 ശതമാനം ജീവനക്കാരാണ് ഒാഫീസിൽ ഹാജരാകുന്നത്.

ഓഫീസ് പ്രവർത്തിച്ചു തുടങ്ങിയതോടെ ഔദ്യോഗിക വാഹനം ഇല്ലാത്ത ജീവനക്കാർ പ്രതിസന്ധിയിലായി. ജോയിൻറ് സെക്രട്ടറി മുതലുള്ള പദവിയുള്ളവർക്കാണ് ഔദ്യോഗിക വാഹനം അനുവദിക്കുക. ലോക്ക്ഡൗൺ ആയിട്ടും സാധാരണ ജീവനക്കാർക്ക് ഓഫീസിലെത്താൻ വാഹന സൗകര്യം അനുവദിച്ചിട്ടില്ല. പൊതുഗതാഗതമില്ലാത്തതിനാൽ സ്വന്തം വാഹനങ്ങളിൽ പൊലീസ് അനുമതിയോടെ യാത്ര ചെയ്യണം ഇവർ.

പനിയുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കുകയുള്ളൂ. വാഹനങ്ങൾ ഗെയിറ്റിൽ തടഞ്ഞ് അണുവിമുക്തമാക്കുന്നുണ്ട്.

ലോക്ക്ഡൗൺ നാളത്തോടെ അവസാനിക്കാനിരിക്കെ അത് നീട്ടുന്നത് സംബന്ധിച്ച കാര്യത്തിൽ ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Tags:    
News Summary - Ministers Return To Work, Staff Struggle Without Public Transport -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.