ന്യൂഡൽഹി: മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിദേശ സഹായം സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. കേരളത്തിൽ ഭീതി വിതച്ച നിപ വൈറസുമായി ബന്ധപ്പെട്ട് അനധികൃതമായി ഗവേഷണം നടത്തുകയും ഗവേഷണ പ് രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യ ൂട്ടിന് വിദേശ സഹായം സ്വീകരിക്കുന്നതിന് ഈ വർഷം ജനുവരിയിലാണ് വിദേശ സഹായ നിയന്ത്രണ നിയമം അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയത്.
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിപ വൈറസ് സാമ്പിൾ സൂക്ഷിക്കരുതെന്നും പൂനെ കേന്ദ്രമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിലേക്ക് അവ കൈമാറണെമന്നും നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് നിപ വൈറസ് കൈകാര്യം ചെയ്തതെന്നാണ് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ഇതാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേർച്ച് ഫണ്ട് മാത്രമാണ് ഉപയോഗിച്ചതെന്നും വിശദീകരിക്കുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ വാഴ്സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്.
വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം സ്ഥാപനങ്ങൾക്കെതിരെയും ഗവൺമെേൻറതര സംഘടനകൾക്കെതിരെയും നടപടിയെടുക്കുന്നത് ഈയിടെ വർധിച്ചിട്ടുണ്ടെങ്കിലും ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.