പനാജി: പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഗോവയിൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അറിയിച്ചതായി റിപ്പോർട്ട്. മൂന്ന് സീറ്റുകളാണ് ഗോവൻ നിയമസഭയിൽ എം.ജി.പിക്ക് ഉള്ളത്. ബി.ജെ.പി എം.എൽ.എമാരും പരീക്കർ വരണമെന്ന ആവശ്യം ഉയർത്തിയതായും സൂചനയുണ്ട്. നിലവിലെ ഗോവയിലെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആണെങ്കിലും ചെറുകക്ഷികളെ ഒപ്പം കൂട്ടി സംസ്ഥാന ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഗോവയും മണിപ്പൂരും ഉൾപ്പടെ നാല് സംസ്ഥാനങ്ങൾ ഭരിക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന നൽകുന്ന സൂചനയും ഇതാണ്.
നേരത്തെ തന്നെ ഗോവ ഭരിക്കാനുള്ള താൽപര്യം മനോഹർ പരീക്കർ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ശക്തമായ ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കി മികച്ച ഒരു ഭരണം കാഴ്ചവെക്കണമെങ്കിൽ പരീക്കറെ പോലുള്ള ഒരാൾ വേണമെന്ന വാദവും ബി.ജെ.പിയിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.