മെയ്തേയികൾ മിസോറം വിടണമെന്ന് ഭീഷണി

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗംചെയ്ത സംഭവത്തിനെതിരായ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ പടരുന്നു. മെയ്തേയികൾ മിസോറം വിടണമെന്ന് ആവശ്യവുമായി സംഘടന രംഗത്തെത്തി. എല്ലാ മെയ്തേയികളും ഉടൻ സംസ്ഥാനം വിടണമെന്ന് ‘പീസ് അക്കോഡ് എം.എൻ.എഫ് റിട്ടേണീസ് അസോസിയേഷൻ’ ആണ് ആവശ്യപ്പെട്ടത്. ഇതോടെ മിസോറമിലെ മെയ്തേയികൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, മണിപ്പൂർ ബലാത്സംഗ കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. 19കാരനും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

നേരത്തേ അറസ്റ്റിലായ നാലുപേരെ കോടതിയിൽ ഹാജരാക്കി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. സമൂഹ മാധ്യമ വിഡിയോകളിലൂടെയുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.

വാർത്തകളുടെ നിജസ്ഥിതി അന്വേഷിച്ചറിയാൻ ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. കൈവശമുള്ള ആയുധങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കണമെന്ന് മണിപ്പൂരിലെ നാഗ സംഘടനകൾ ആവശ്യപ്പെട്ടു.

യുനൈറ്റഡ് നാഗ കൗൺസിൽ, ഓൾ നാഗ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പൂർ, നാഗ പീപ്ൾസ് ഫ്രണ്ട് എന്നിവയാണ് ഈ ആവശ്യം ഉന്നയിച്ചത്. 

Tags:    
News Summary - Meiteis threatened to leave Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.