ബംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
ഏപ്രിൽ മൂന്നിന് നടന്ന കണക്ക് പരീക്ഷക്ക് വിദ്യാർഥികൾക്ക് കൂട്ടമായി കോപ്പിയടിക്കാൻ കൂട്ടുനിന്നതിനാണ് നടപടി. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു.
പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.ഇതോടെയാണ് പരീക്ഷ നടത്തിപ്പില്‍ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജനല്‍ വിജിലന്‍സ് സ്‌ക്വാഡിന്‍റെയും വീഴ്ച ബോധ്യമായതും നടപടിയെടുത്തതും. പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ,അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.