അമൃത്സർ: പഞ്ചാബിൽ മുഖംമൂടി ധരിച്ചെത്തിയ ഒരുകൂട്ടം ആളുകൾ ക്രിസ്ത്യൻ പള്ളി തകർത്തു. ഇന്ത്യ- പാക് അതിർത്തിക്കടുത്ത് തരൻ താരൻ ജില്ലയിൽ തക്കർപുര ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തിന്‍റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖം മറച്ചെത്തിയ നാലംഗ സംഘം സുരക്ഷ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൈ കെട്ടിയിട്ട് ചർച്ച് ആക്രമിക്കുകയായിരുന്നു. പള്ളിയിലെ രണ്ടു പ്രതിമകൾ തകർത്ത അക്രമികൾ പാസ്റ്ററുടെ കാറിന് തീയിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.