മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സിന് ആദ്യ മണിക്കൂറിലെ വ്യാപാരത്തിൽ 150 പോയിന്‍റ് നഷ്ടമുണ്ടായി റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയത്. വിദേശനിക്ഷേപകർ വലിയ രീതിയിൽ പണം പിൻവലിച്ചതാണ് ഇന്ത്യൻ ഓഹരി വിപണിയേയും സ്വാധീനിച്ചത്.
നിഫ്റ്റിയും 49 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തിയത്. റിലയൻസിന് മാത്രം ഒരു ശതമാനം നഷ്ടമുണ്ടായി. പവർ ഗ്രിഡ്, കോട്ടക് മഹീന്ദ്ര, മാരുതി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ.
ഡോ.റെഡ്ഡീസ്, ടാറ്റ സ്റ്റീൽ, എൽ&ടി, എൻ.ടി.പി.സി, ഭാരത് എയർടെൽ, എച്ച്.യു.എൽ എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. വിദേശനിക്ഷേപകർ കഴിഞ്ഞ ദിവസം വിൽപനക്കാരുടെ മേലങ്കിയണിഞ്ഞിരുന്നു. ബുധനാഴ്ച മാത്രം 1,896.02 കോടിയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.