ന്യൂഡൽഹി: സുപ്രീംകോടതി വിധി അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കേരള സർക് കാർ തയാറാണെങ്കിൽ മാത്രമേ താൻ ഹാജരാകൂ എന്ന് മോദി സർക്കാറിെൻറ സോളിസിറ്റർ ജനറൽ ത ുഷാർ മേത്ത. ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് മുന്നിൽ പറയാനാവില്ലെന്ന് തുഷാർ മേത്ത വ്യക്തമാക്കിയതോടെ പൊളിക്കുന്നത് ഒഴിവാക്കാൻ പ്രയത്നിക്കുന്ന സംസ്ഥാന സർക്കാറിന് തിരിച്ചടിയായി. ഇതേത്തുടർന്ന് സുപ്രീംകോടതിയിലെ മറ്റൊരു മുതിർന്ന അഭിഭാഷകനെ 23ന് ഹാജരാക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിരിക്കുകയാണ്.
അതിനിടെ, കൊച്ചി മരടിലെ ഫ്ലാറ്റുകൾ പരിസ്ഥിതി സൗഹൃദമായി പൊളിക്കാൻ തങ്ങൾ തയാറാണെന്ന് വ്യക്തമാക്കി ബംഗളൂരുവിെല ‘അക്യൂറേറ്റ് ഡിമോളിഷിങ്’ എന്ന കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത തരത്തിൽ കെട്ടിടങ്ങൾ പൊളിക്കാൻ സംവിധാനങ്ങളുള്ള തങ്ങൾക്ക് 1985 മുതൽ ഇൗ മേഖലയിൽ പരിചയമുണ്ടെന്ന് കമ്പനി സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.