ന്യൂഡൽഹി: രാജ്യത്ത് ഒമ്പതു വർഷത്തിനിടെ 10 സംസ്ഥാനങ്ങളിലുണ്ടായ മാവോവാദി ആക്രമ ണത്തിൽ 3749 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. ഛത്തിസ്ഗഢിലാണ് ഏറ്റവും കൂടുത ൽ അക്രമമുണ്ടായതെന്നും മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളിൽ സി.പി.ഐ മാവോയിസ്റ്റിനാണ് കൂടുതൽ സ്വാധീനം. 88 ശതമാനം ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇവർക്കാണ് ഉത്തരവാദിത്തം. 2010-18 കാലയളവിൽ പത്ത് സംസ്ഥാനങ്ങളിൽ 10,660 മാവോവാദി ആക്രമണങ്ങളാണുണ്ടായത്. ഛത്തിസ്ഗഢിൽ 3769 ആക്രമണങ്ങളിൽ 1370 പേർക്ക് ജീവൻ നഷ്ടമായി.
ഝാർഖണ്ഡിൽ ഒമ്പതു വർഷത്തിനിടെ 387പേർ കൊല്ലപ്പെട്ടു. ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മാവോവാദി ആക്രമണമുണ്ടായത്. സർക്കാറിെൻറ ഇടപെടൽ കാരണം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാേവാവാദി ആക്രമണങ്ങൾ കുറഞ്ഞുവരുന്നതായും പലരും ആയുധങ്ങൾ ഉപേക്ഷിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.