ഹൈദരാബാദ്: തെലങ്കാനയിൽ റോഡരികിൽ നിന്ന് അറുത്തുമാറ്റിയ നിലയിൽ തല കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. വ്യാഴാഴ്ചയാണ് അറുത്തുമാറ്റിയ തല റോഡരികിൽ കിടക്കുന്നുവെന്ന വിവരം വഴിയാത്രക്കാർ പൊലീസിനെ അറിയിച്ചത്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പള്ളിക്ക് സമീപമായിരുന്നു ഇത്.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഗുഗുലോത്തു രാജു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് പ്രദേശത്തെ സി.സി.ടി.വി കാമറകളിൽ പരിശോധന നടത്തിയപ്പോൾ തെരുവുനായയാണ് തല കൊണ്ടു വന്നിട്ടതെന്ന് കണ്ടെത്തി.
ഇയാളുടെ മറ്റ് ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ട്രെയിനിടിച്ചാണ് രാജു കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.