ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുത്തു; ജി.പി.എസ് ട്രാക്കർവെച്ച് യുവാവിനെയും കാമുകിയെയും കൈയോടെ പിടികൂടി

മുംബൈ: ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് കാമുകിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഭർത്താവിനെ ജി.പി.എസ് ട്രാക്കറിന്‍റെ സഹായത്തോടെ യുവതി കൈയോടെ പിടികൂടി. മഹരാഷ്ട്രയിലെ പുണയിലാണ് സംഭവം.

യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെയും കാമുകിക്കെതിരെയും ഹിൻജെവാഡി പൊലീസ് കേസെടുത്തു. യുവതി ഒരു കമ്പനിയുടെ ഡയറക്ടരാണ്. 41കാരനായ ഭർത്താവ് വ്യാപാരിയും. ഇടക്കിടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഭർത്താവ് ബംഗളൂരുവിൽ പോകുന്നത് പതിവായിരുന്നു. എന്നാൽ, ഭാർത്താവിന്‍റെ ബിസിനസ്സ് യാത്രയിൽ സംശയം തോന്നിയ യുവതി കഴിഞ്ഞ നവംബറിൽ ഭർത്താവ് അറിയാതെ കാറിൽ ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ചു.

ഇതിനു പിന്നാലെ ഭാർത്താവ് ബിസിനസ്സ് ആവശ്യാർഥം ബംഗളൂരുവിൽ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി. യുവതി ജി.പി.എസ് ട്രാക്കറിൽ ലൊക്കേഷൻ നോക്കിയപ്പോൾ കാർ പുണയിലെ ഒരു ഹോട്ടലിലാണെന്ന് സ്ഥിരീകരിച്ചു. ഹോട്ടലുമായി ബന്ധപ്പെടുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

ഭർത്താവ് ഭാര്യയെന്ന പേരിൽ മറ്റൊരു യുവതിക്കൊപ്പമാണ് ഹോട്ടലിലെത്തിയതെന്ന് കണ്ടെത്തി. മുറിയെടുക്കാൻ തന്‍റെ ആധാർ കാർഡാണ് ഉപയോഗിച്ചതെന്നും ശ്രദ്ധയിൽപെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Man Used Wife's Aadhaar Card For Girlfriend's Hotel Check-In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.