ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയ കോവിഡ് ബാധിതൻ രോഗമുക്തി നേടി. ഡൽഹി സാകേ തിലെ മാക്സ് ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന 49 കാരനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്. ഏപ്രിൽ ന ാലിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. ന്യ ൂമോണിയ ബാധയെ തുടർന്ന് ഇദ്ദേഹത്തെ വെൻറിലേറ്ററിലേക്കും മാറ്റിയിരുന്നു.
ഏഴു ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ രോഗിയെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുകയായിരുന്നു. കോവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയ വ്യക്തിയിൽ രക്തത്തിൽ നിന്നും വേർതിരിച്ച പ്ലാസ്മ കുത്തിവെച്ചുള്ള ചികിത്സയിലൂടെ ഇദ്ദേഹം സുഖം പ്രാപിച്ചു. മൂന്നാഴ്ച മുമ്പ് കോവഡ് രോഗമുക്തി നേടിയ സ്ത്രീയാണ് പ്ലാസ്മ ദാനം ചെയ്തത്. ഇവരിൽ കോവിഡ്, ഹെപ്പെറ്റെറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ നടത്തിയ ശേഷമാണ് പ്ലാസ്മ സ്വീകരിച്ചത്.
കോവിഡ് പ്രതിരോധത്തിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്മ തെറാപ്പി ഫലം കണ്ടുവെന്നതിൽ സന്തോഷമുണ്ടെന്നും ചികിത്സാരംഗത്തെ പുതിയ അവസരമാണിതെന്നും മാക്സ് ഹെൽത്ത്കെയർ എം.ഡി ഡോക്ടർ സന്ദീപ് ബുദ്ധിരാജ് പ്രതികരിച്ചു. കേന്ദ്രസർക്കാറിെൻറ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പ്രകാരമാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. എന്നാൽ പ്ലാസ്മ തെറാപ്പിയിലൂടെ മാത്രം നൂറുശതമാനം രോഗമുക്തി എന്ന് പറയാനാകില്ലെന്നും ഡോ.സന്ദീപ് പറഞ്ഞു.
ഒരാൾക്ക് 400 മില്ലി പ്ലാസ്മയാണ് ദാനം ചെയ്യാൻ കഴിയുക. ഇതിലൂടെ രണ്ട് ജീവൻ രക്ഷിക്കാനാകും. 200 മില്ലി പ്ലാസ്മയാണ് ഒരു രോഗിയുെട ചികിത്സക്കായി ഉപയോഗപ്പെടുത്തുക.
കോവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷം ഇവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.