യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത; കാലും കൈയും കെട്ടി റെയിൽപാളത്തിൽ കൊണ്ടിട്ടു

ലഖ്നോ: യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത. നഗ്നനാക്കി കാലും കൈയും കെട്ടി റെയിൽവേ ട്രാക്കിലിട്ടു. നിരവധിയാളുകൾ കണ്ടുനിൽക്കെയായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത റെ‍യിൽവേ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.

യു.പിയിലെ ഹർദോയി ജില്ലയിലാണ് സംഭവം. നഗ്നനായ കുട്ടിയെ പിതാവായ അനുരാഗ് ഗുപ്ത കാലും കൈയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടി റെയിൽവേ ട്രാക്കിലിരുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഹർദോയി റെയിൽവേ സ്റ്റേഷന് സമീപം സിതാപൂർ മേൽപ്പാലത്തിലാണ് സംഭവം.

പാളത്തിൽ തള്ളിയ കുട്ടിയുടെ സഹോദരി രക്ഷക്കായി അഭ്യർഥിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പാളത്തിലൂടെ ട്രെയിൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ടും കുട്ടിയെ പിതാവ് ട്രാക്കിന് പുറത്തെത്തിക്കുന്നില്ല. 'കുട്ടിക്ക് മാത്രമേ എന്തെങ്കിലും പറ്റൂ, നമുക്കൊന്നും പറ്റില്ലെന്നാ'യിരുന്നു പിതാവിന്‍റെ മറുപടി. ട്രെയിൻ അടുത്തേക്ക് വരുന്തോറും പെൺകുട്ടി പിതാവിനെ നിർബന്ധിച്ചു. ഒടുവിൽ അവസാന നിമിഷം പിതാവ് കുട്ടിയെ ട്രാക്കിൽ നിന്നും പുറത്തേക്കെടുക്കുകയായിരുന്നു.


ഈ കാഴ്ചകണ്ട് ചുറ്റുമുണ്ടായിരുന്ന ഒരാൾ പോലും പിതാവിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല. പലരും വിഡിയോ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രി വൈകി തിരിച്ചുവന്നതിലെ ദേഷ്യത്തിലാണ് പിതാവ് കുട്ടിയോട് കടുത്ത ക്രൂരത കാട്ടിയത്. രാവിലെ പോയ കുട്ടി വൈകീട്ടും എത്താതായതോടെ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ, രാത്രി ഏറെ വൈകി കുട്ടി തിരിച്ചെത്തിയതോടെ ദേഷ്യം വന്ന പിതാവ് കൈയും കാലും കെട്ടി റെയിൽവേ ട്രാക്കിലിടുകയായിരുന്നു.

Tags:    
News Summary - Man Strips Son, Makes Him Sit On Railway Track In Hardoi; Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.