മുംബൈ: മഹാരാഷ്ട്രയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്. ലാത്തൂരിലെ 33കാരനായ സോമനാഥ് ശിവജി സലുന്‍കെ എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്.
സഞ്ജയ് നഗറില്‍ താമസിക്കുന്ന സോമനാഥ് 2019ലാണ് തന്റെ പിഞ്ചുമകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ചായ ഗ്ലാസ് കൊണ്ട് കുഞ്ഞിനെ ഇടിച്ച ഇയാള്‍, കണ്ണില്‍ കുരുമുളക് തേക്കുകയും ചെയ്തു. പിന്നീട് മര്‍ദിച്ച് കാലുകള്‍ ഒടിക്കുകയും ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി മംഗള ദോത്തെയാണ് ശിക്ഷ വിധിച്ചത്. എട്ടു സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 5000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.