കോയമ്പത്തൂർ: നഗരത്തിലെ വൈശ്യാൾ വീഥിയിലെ വേണുഗോപാൽ കൃഷ്ണസാമി ക്ഷേത്രം, ശ്രീ രാഗവേന്ദ്ര ക്ഷേത്രം എന്നിവിടങ്ങളിൽ മാംസം നിറച്ച പ്ലാസ്റ്റിക് ബാഗ് വെച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൗണ്ടംപാളയം വൃന്ദാവൻ നഗർ രാംപ്രകാശാണ് (48) പ്രതി.
ക്ഷേത്രഗോപുര നടയിൽ ഇറച്ചി കണ്ടെത്തിയതിനെ തുടർന്ന് ബി.ജെ.പി-ഹിന്ദുമുന്നണി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് ബിഗ്ബസാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതായും പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്‌ട്രേഷന്‍ നമ്പറിെൻറ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയതെന്ന് കമീഷണര്‍ വ്യക്തമാക്കി. ഏതെങ്കിലും ജാതിമത സംഘടനകളിൽപെട്ടയാളല്ലെന്നും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായുമാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.