മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ കാണ്ടിവാലിയിൽ ലോക്ക്ഡൗൺ സമയത്ത് വീടിന് പുറത്തിറങ്ങിയ സഹോദരനെ കൊലപ്പെടുത്തി യയാൾ അറസ്റ്റിൽ. രാജേഷ് ലക്ഷ്മി താക്കൂർ എന്ന 28 കാരനാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി നിയന്ത്രണം ലംഘിച്ച് വീടിന് പുറത്തിറങ്ങിയ ഇളയ സഹോദരൻ ദുർഗേഷിനെ രാജേഷ് ആക്രമിക്കുകയായിരുന്നു. കോവിഡ് ഭീതി നിലനിൽക്കുന്ന മേഖലയായതിനാൽ പുറത്തിറങ്ങരുതെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ദുർഗേഷ് വീട്ടിൽനിന്നും പോയതാണത്രെ.
പുറത്തുപോയി തിരിച്ചുവന്ന ദുർഗേഷുമായി രാജേഷും ഭാര്യയും വഴക്കുണ്ടാക്കുകയും മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ ദുർഗേഷിനെ ഇവർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദുർഗേഷ് കോവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.