ആറുമണിക്കൂറോളം കട്ടിലിനടിയിൽ ഒളിച്ചിരുന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ആറുമണിക്കൂറോളം കട്ടിലിനടിയിൽ ഒളിച്ചിരുന്ന് ഭാര്യയുടെ കാമുകനെ കൊലെപ്പടുത്തിയ യുവാവ് അറസ്റ്റിൽ. ചിക്കമംഗളൂരു ഹൊസഹള്ളി താണ്ഡ്യ സ്വദേശിയായ 27കാരൻ ശിവകുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭരത് കുമാറിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടുവർഷം മുമ്പായിരുന്നു ഭരതിന്‍റെയും വിനുതയുടെയും വിവാഹം. ഇവർക്ക് രണ്ടുകുട്ടികളുമുണ്ട്. മൂന്നുവർഷം മുമ്പ് ബംഗളൂരുവിൽ ജോലി തേടിയെത്തിയ ശിവകുമാർ മൂന്നുദിവസത്തോളം ദമ്പതികളുടെ വീട്ടിൽ താമസിച്ചിരുന്നു. വിനുത ശിവകുമാറിന് ജോലി സംഘടിപ്പിച്ച് നൽകുകയും ചെയ്തു.

ശിവകുമാർ ഇടക്കിടെ ദമ്പതികളുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ശിവകുമാർ യുവതിയോട് ഇഷ്ടം അറിയിച്ചു. എന്നാൽ ആദ്യം ഇത് നിരസിച്ച യുവതി ശിവകുമാർ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ വിനുതയും ഭരതും തമ്മിൽ ബഹളമുണ്ടാകുകയും ചെയ്തു. വഴക്ക് പതിവായതോടെ ആറുമാസം മുമ്പ് വിനുത വീടുവിട്ടിറങ്ങുകയും ആന്ധ്രഹള്ളിയിൽ വാടകക്ക് വീടെടുത്ത് താമസിക്കുകയും ചെയ്തു.

ശനിയാഴ്ച ശിവകുമാർ വിനുതയെ ഫോൺ വിളിക്കുകയും വീട്ടിലേക്ക് വരാമെന്ന് അറിയിക്കുകയും ചെയ്തു. ശിവകുമാർ വരുന്നതിനെ തുടർന്ന് രാത്രി എട്ടരയോടെ ചിക്കൻ മേടിക്കാൻ വിനിത കടയിലെത്തി. ഇതു ശ്രദ്ധയിൽപ്പെട്ട ഭരത് ശിവകുമാർ വരുന്നുണ്ടെന്ന് മനസിലാക്കി വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

കൊലപ്പെടുത്താനായി ഓൺലൈനിൽനിന്ന് മാസങ്ങൾക്ക് മുമ്പ് വാങ്ങിയ കത്തിയും ഭരത് സൂക്ഷിച്ചിരുന്നു. രാത്രി 10.30ഓടെ ശിവകുമാർ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നു. ഇതേ സമയം വാഷ്റൂമിൽ പോയ വിനുതയെ ഭരത് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. തുടർന്ന് മുറിയിൽ തിരിച്ചെത്തിയ ഭരത് ശിവകുമാറിന്‍റെ വയറിൽ കുത്തുകയായിരുന്നു. മൂന്നുതവണ കുത്തേറ്റ ശിവകുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടർന്ന് വിനുത പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. 

Tags:    
News Summary - Man hides under cot for Six hours to kill wife’s lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.