അമ്മയെ അടക്കം നാലു സ്ത്രീകളെ കൊലപ്പെടുത്തിയയാള്‍ യു.പിയില്‍ പിടിയില്‍

ലഖ്‌നോ: അമ്മയെ അടക്കം നാലു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മൈന്‍പുരി ജില്ലയില്‍ നാല്‍പതുകാരനായ സര്‍വേഷ് യാദവ് ആണ് അറസ്റ്റിലായത്. പ്രതി മനോരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.

പുതി ദേവി എന്ന് 38കാരിയെ തലയറുത്ത് 14 കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. ചാക്കില്‍ കെട്ടിയ മൃതദേഹം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്നാണ് ലഭിച്ചത്. ഈ കൊലപാതകത്തില്‍ ഇയാളുടെ അമ്മാവനും അറസ്റ്റിലായിട്ടുണ്ട്.

അമ്മാവനെ വിവാഹം കഴിക്കണമെന്ന് പുതി ദേവിയോട് സര്‍വേഷ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പുതി ദേവിയെ സര്‍വേഷ് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മേയിലാണ് സര്‍വേഷ് അമ്മയെ കൊലപ്പെടുത്തിയത്. താന്‍ നടത്തിയ കൊലപാതകങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ അമ്മയെ തീകൊളുത്തി ചുട്ടു കൊല്ലുകയായിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍വേഷ് ആദ്യമായി കൊലപാതകം നടത്തിയത്. അന്ന് അഹമ്മദാബാദിലെ ഒരു യുവതിയാണ് ഇയാളുടെ ക്രൂരതക്കിരയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.