ഭാര്യയുടെ വിഷാദം മാറ്റാൻ പെൺസുഹൃത്തുക്കൾക്കായി മദ്യസൽക്കാരം; അഞ്ചുപേർ അറസ്റ്റിൽ

അഹ്മദാബാദ്: ഗുജറാത്ത് അഹമദാബാദിൽ വീട്ടിൽ മദ്യവിരുന്നൊക്കിയ 42കാരനും നാലു സുഹൃത്തുക്കളും അറസ്റ്റിൽ. മദ്യം നിരോധിച്ചിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

കോവിഡ് ബാധിതയായിരുന്ന ഭാര്യയുടെ വിഷാദം മാറ്റുന്നതിനായിരുന്നു പാർട്ടി. പാർട്ടിക്കെത്തിയ നാലു പെൺസുഹൃത്തുക്കളിൽ ഒരാളുടെ ഭർത്താവ് പൊലീസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു റെയ്ഡും അറസ്റ്റും.

ഗ്രീൻ അവന്യൂ മേപ്പ്ൾ കൗണ്ടി ഒന്നിലാണ് അമോല പട്ടാഡിയയും ഭർത്താവ് കേതൻ പടാഡിയയുടെയും താമസം. അടുത്തിടെ അമോലക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയിരുന്നെങ്കിലും മാനസിക വിഷമത്തിലായിരുന്നു അവർ. ഭാര്യയുടെ വിഷമം മാറ്റാൻ കേതൻ നാലു പെൺസുഹൃത്തുക്കളെയും വിളിച്ചുവരുത്തി മദ്യസൽക്കാരം നടത്തുകയായിരുന്നു.

സുഹൃത്തുക്കളായ അനുരാധ ഗോയൽ, ഷെഫാലി പാണ്ഡെ, പ്രിയങ്ക ഷാ, പായൽ ലിംബാചിയ എന്നിവരാണ് സൽക്കാരത്തിൽ പെങ്കടുത്തത്. അപാർട്ട്മെന്‍റിൽ മദ്യസൽക്കാരം തുടരവേ നാലു സുഹൃത്തുക്കളിൽ ഒരാളുടെ ഭർത്താവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു കേതൻ വാതിൽ തുറന്നതെന്ന് പൊലീസ് പറഞ്ഞു. അമോല ഒഴികെ മറ്റു നാലു സ്ത്രീകളും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് അഞ്ചുപേരെയും മദ്യനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Man Arranged booze party for four women to cheer up his depressed wife Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.