കൊൽക്കത്ത: മുഖ്യമന്ത്രിയുടെ അന്ത്യശാസനം കാറ്റിൽപറത്തി പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുന്ന ു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കു മുമ്പ് ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നായിരുന്നു മമതയുടെ അന്ത്യശാസനം. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. സമരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. അതിനിടെ, ഡോക്ടർമാർ ഗവർണറുമായി ചർച്ച നടത്തി സഹായം അഭ്യർഥിച്ചു.
കൊൽക്കത്ത എൻ.ആർ.എസ് മെഡിക്കൽ കോളജിൽ രണ്ടു ജൂനിയർ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ സംസ്ഥാനവ്യാപകമായി ജൂനിയർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യുക, ജൂനിയർ ഡോക്ടർമാർക്ക് പൊലീസ് സുരക്ഷ നൽകുക തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. അതേസമയം, ആശുപത്രികളിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി ആശുപത്രികളിലെ സീനിയർ ഡോക്ടർമാർക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.