ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജി. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബറിൽ ബുധനാഴ്ച നടന്ന റാലിയിൽ തനിക്കെതിരെ വ്യാപകമായ നുണപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.
നോട്ടീസ് കൈപ്പറ്റി 36 മണിക്കൂറിനുള്ളിൽ നിരുപാധിക ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. അതിന് തയാറായില്ലെങ്കിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അനന്തരവ ഭരണത്തിൽ യാതനാപൂർണമായ കാലമാണെന്നും ബി.ജെ.പിക്കൊപ്പം നിന്നുകൊണ്ട് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നുമായിരുന്നു മോദിയുടെ പരാമർശം. പശ്ചിമബംഗാളിൽ ഡെമോക്രസി ഗുണ്ടാക്രസിയായി മാറിയെന്നും തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ജനജീവിതം നരകതുല്യമാക്കിയെന്നും ഗുണ്ടാക്രസിയുടെ കാലം കഴിെഞ്ഞന്നും മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.