കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കെത്തിയവരെ വലച്ച് ഗതാഗതക്കുരുക്ക്; നീരസം പ്രകടിപ്പിച്ച്  മമത

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ ഒത്തു ചേരലായിരുന്നു. ഇതിനിടയിലും ഏവരും ശ്രദ്ധിച്ചത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ മുഖത്തെ അതൃപ്തിയാണ്. വിധാൻ സൗദയിലെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറി വന്ന ഉടൻ ഡി.െഎ.ജി നീലമണി രാജുവിനെ ശാസിക്കുന്നതും തുടർന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടേയും എച്ച്.ഡി. കുമാരസ്വാമിയുടേയും അരികിലെത്തി നീരസം മറച്ചു വെക്കാതെ സംസാരിക്കുന്നതും ചാനൽ ദൃശ്യങ്ങളിൽ വ്യക്തവുമായിരുന്നു. 

സത്യപ്രതിജ്ഞക്കെത്തിയ വിവിധ കക്ഷി നേതാക്കളുടേയും സംസ്ഥാനമുഖ്യമന്ത്രിമാരുടേയും വാഹനങ്ങളും അകമ്പടി വാഹനങ്ങളും റോഡിൽ നിറഞ്ഞതിനാൽ മമതയുടെ വാഹനത്തിന് സത്യപ്രതിജ്ഞ നടക്കുന്ന വേദിക്കരികിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. വേദിയുടെ ഏതാനും മീറ്റർ അകലെ വാഹനം നിർത്തി വേദിയിലേക്ക് നടന്നു വരേണ്ടിയും വന്നു. ഇതാണ് മമതയെ ചൊടിപ്പിച്ചത്. 

സുരക്ഷ കാരണങ്ങളാൽ വിധാൻ സൗദയിലെ നാല് ഗേറ്റുകളിൽ ഒരെണ്ണം മാത്രമാണ് തുറന്നിരുന്നത്. 20ഒാളംഅകമ്പടി വാഹനങ്ങളാണ് വേദിക്കരികിലേക്കെത്തിയത്. അതിനാൽ ഗതാഗത തടസം  ഒഴിവാക്കുകയെന്നത് പ്രയാസകരമായിരുന്നു. ഗവർണർക്കും കുമാരസ്വാമിക്കും മാത്രമായിരുന്നു പ്രത്യേകം വഴിയൊരുക്കിയത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ സമയം ഇൗ അകമ്പടി വാഹനങ്ങൾ എത്തിയതോടെ ആകെ കുഴഞ്ഞു. 

മമത ബാനർജിയുടെ വാഹനത്തെ കൂടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ബി.എസ്.പി നേതാവ് മായാവതി എന്നിവരുടെ അകമ്പടി വാഹനങ്ങളും ഗതാഗത സ്തംഭനത്തിൽ കുരുങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വാഹനം അൽപം ദൂരെ നിർത്തി നടന്നു വരികയായിരുന്നു.

Tags:    
News Summary - Mamata Banerjee Was Unhappy at Kumaraswamy's Swearing-in Ceremony because of traffic block-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.