ബംഗളൂരു: പുതുവർഷാഘോഷത്തിനായി കഞ്ചാവ് വിൽപനെക്കത്തിച്ച മലയാളി യുവാക്കളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 7.5 ലക്ഷം വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു.
എറണാകുളം സ്വദേശി അസ്ലം, തൃശൂർ സ്വദേശി ആൻറണി താടിക്കാരൻ, സർജാപൂരിൽ താമസിക്കുന്ന മുഹമ്മദ് ആഷിഖ് എന്നിവരാണ് ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ടിൽനിന്ന് പിടിയിലായത്. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇവരിൽനിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തി. ഇതിന് ആറു ലക്ഷം രൂപ വില വരും.
പുതുവത്സരാഘോഷത്തിന് വിൽക്കാനായാണ് മൂവർ സംഘം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽ ഒഡിഷ സ്വദേശി പ്രഭാകർ സാഹു (27)കഞ്ചാവുമായി ഹുളിമാവ് പൊലീസിെൻറ പിടിയിലായി.
ഇയാളിൽനിന്ന് ഒന്നര ലക്ഷം വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു. ഒഡിഷയിൽനിന്ന് കിലോക്ക് 25,000 രൂപ നിരക്കിൽ വാങ്ങിയ കഞ്ചാവ് കിലോക്ക് 45,000 രൂപക്കാണ് ഇയാൾ ബംഗളൂരുവിൽ വിറ്റിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.